Sunday, November 20, 2011

മുല്ലപെരിയാറും ഗോവിന്ദ ചാമിയും



പൊതുവേ തമിഴ്ജനത ഏതൊരു കാര്യത്തിനും വികാരപരമായി മാത്രം  പ്രതികരിക്കുന്നവരാണ്, വിവേകം അതില്‍ കാണാറില്ല , ഉദാഹരണം മുന്‍ മുഖ്യമന്ത്രി MGR മരിച്ചപ്പോള്‍ ഒപ്പം തീകൊളുത്തിയത് കുറച്ചെണ്ണം ഒന്നുമല്ലല്ലോ ...അതുപോലെ സിനിമയില്‍ രജനികാന്ത്  മരിച്ചാല്‍ തിയേറ്റര്‍ വരെ കത്തിക്കും എന്നൊരു ചൊല്ലും ഉണ്ട് ,തീവ്രമായ ആതമിഴ് വികാരം പലപ്പോഴും രാഷ്ട്രീയക്കാര്‍ ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട് , എന്നാല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ രാഷ്ട്രീയ ചേരി തിരിവില്ല .ആര് ഭരിച്ചാലും ഈ വിഷയത്തില്‍ തമിഴ്‌ വികാരം പരമാവധി ആളി കത്തിക്കാനാണ് ശ്രമിക്കാറ്. ഈ ഒരു കോണില്‍ നിന്നുവേണം തമിഴ് ദിനപത്രമായ ദിനമലരിന്റെ  ഗോവിന്ദ ചാമി പ്രേമം നോക്കികാണാന്‍...

ഇവിടെ മലയാളി തമിഴനില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠവും അതാണ്‌ ..,
എന്നുവെച്ചാല്‍ സംസ്ഥാനത്തിന് ഗുണകരാമായ രീതിയില്‍ തമിഴ് വികാരം കത്തിക്കാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവര്‍ക്ക്   കഴിയുന്നു ..
എം ഡി എം കെ  നേതാവ് വൈക്കോ യുടെ ഈ വിഷയത്തിലുള്ള തീവ്ര നിലപാടുകള്‍ നമുക്കറിയാം , മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ കേരളത്തിലേക്ക് പച്ചക്കറികളും കോഴിയും പാലും അടക്കമുള്ള ചരക്കു നീക്കം തടയണമെന്നാണ് വൈക്കോ പറയുന്നത് , ആ വിഷയത്തിലും മലയാളി പഠിക്കേണ്ടതുണ്ട് .കാര്‍ഷിക വൃത്തിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും ,ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തംനാട് ,പൂര്‍ണ്ണമായും ഒരു ഉഭഭോഗ സംസ്ഥാനമാക്കിയത്തിനു നാം ഇത്രയൊന്നും അനുഭവിച്ചാല്‍ പോര .
എന്തിനും ഏതിനും സമരവും പ്രതിഷേധവും നടത്തുന്ന മലയാളികള്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ വേണ്ടത്ര ബോധാവാനല്ല എന്ന് കരുതേണ്ടിയിരിക്കുന്നു 
ലോകത്തെങ്ങും കേട്ടുകേള്‍വി  പോലുമില്ലാത്ത ഒരുകരാറിന്റെ പേരില്‍ ഒരു സംസ്ഥാനം നമ്മെ ഭീഷണിപെടുത്തി കാര്യം നേടുമ്പോള്‍ ,നമുക്ക് ഉണ്ടായേക്കാവുന്ന ഭാവിഷ്യതുക്കളെകുറിച്ചെങ്കിലും  ഓര്‍ത്തിരിക്കുന്നത് നന്ന്  .തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നതിനെ കുറിച്ചല്ല നമുക്ക് വേവലാതിപെടെണ്ടത്, കാര്‍ഷികവൃത്തി  വലിച്ചെറിഞ്ഞ ഒരു ജനതക്ക് വെള്ളം വേണ്ടങ്കിലും അത് വേണ്ടവര്‍ കൊണ്ട് പൊയ്ക്കോട്ടേ , എന്നാല്‍ മുല്ലപെരിയാര്‍ ഈ വിധത്തില്‍ നിലനിന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ചുണ്ണാമ്പും,സുര്‍ക്കിയും  ചേര്‍ന്ന്   നിര്‍മ്മിച്ച ഈ ഡാമിനും സമാനമായ ഡാമുകള്‍ക്കും   വിദഗ്ദര്‍ പറയുന്ന ആയുസ്സ് 50 വര്‍ഷമാണെങ്കില്‍ മുല്ലപെരിയാര്‍ ഡാമിന്റെ പ്രായം  116  കഴിഞ്ഞു 

ഡാം തകര്‍ന്നാല്‍  .ഇടുക്കിയോടു ചേര്‍ന്നു നില്ക്കുന്ന മൂന്നു ജില്ലകള്‍ മുഴുവന്‍ വെള്ളത്തിലാകും എന്ന് വിദഗ്ധര്‍പറയുന്നു  .ഭീഷണി മറ്റുജില്ലകള്‍കില്ല   എന്നാശ്വസിക്കേണ്ട , ഡാം തകര്‍ന്നാല്‍ കുത്തിയൊഴുകുന്ന വെള്ളം ഇടുക്കി ഡാമിനെ കൂടി തകര്‍ക്കും . കേരളം മുഴുവന്‍ ഇരുട്ടിലാകും 

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന  നാഷനഷ്ട്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിയില്ല .വിഷയത്തിന്റെ ഗൌരവം ഇനിയെങ്കിലും നാം മനസ്സിലാകണം ,പ്രത്യേകിച്ച് ഇന്നലെ ഇടുക്കിയിലും മുല്ലപെരിയാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉണ്ടായ ഭൂകമ്പവും കൂടി കണക്കിലെടുമ്പോള്‍ .







ഡാമിന്റെ ബലക്ഷയം എന്നത്    തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാന്‍ കേരളം മനപ്പൂര്‍വ്വം പറയുന്നതാണ്  എന്നാണ് തമിഴ്‌ ജനത കരുതുന്നത്, അതിന്റെ പ്രതിധ്വനിയാണ് ദിനമലരില്‍ നാം കണ്ടത് ,
കേരളം മുഴുവന്‍ കരഞ്ഞ ദാരുണ സംഭവമാണ് ഷൊര്‍ണൂരിലെ സൗമ്യവധം ,ഓടുന്ന ട്രെയിനില്‍ നിന്ന്  പുറത്തേക്ക് തള്ളിയിട്ട്‌ തലയോട് തകര്‍ന്ന  പാവം പെണ്‍കുട്ടിയെ കുറ്റികാട്ടിലേക്ക്  വലിച്ചിഴച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്തു  കൊന്ന ക്രൂരന് വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു കോടതിയും നല്‍കില്ല എന്നിരിക്കെ ,ഗോവിന്ദ ചാമിക്ക്‌ കേരള കോടതി വിധിച്ച വധ ശിക്ഷയെ മുല്ലപെരിയാറുമായികൂട്ടികെട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയത്തെ കേരള ഭരണകൂടം എങ്ങിനെ പ്രതിരോധിക്കും എന്നത് കാത്തിരുന്നു കാണണം .


 ഇവിടെയാണ്‌ മലയാളികള്‍ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് 
പ്രധാനമായും നാം ചെയ്യേണ്ടത് തമിഴ് ജനതയെ മുല്ലപെരിയാരിന്റെ ഇന്നത്തെ അവസ്ഥയും , ഡാം  തകര്‍ന്നാല്‍ കേരളത്തിനു സംഭവിക്കുന്ന ഭീകരമായ വിപത്തിനെയും കുറിച്ച് സാധ്യമായരീതിയിലുള്ള ബോധവല്‍ക്കരണമാണ് , ദിനമലര്‍ പോലെയുള്ള മാധ്യമങ്ങളും രാഷ്ട്രീക്കാരും പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ജനതയോട്‌ അതത്ര എളുപ്പമുള്ള കാര്യമല്ല എന്നിരുന്നാലും , ദേശീയ മീഡിയകളിലൂടെ സാധ്യമായ പ്രവര്‍ത്തനം  ഗവര്‍മെന്റ് തലത്തില്‍  തന്നെ നടത്തപെടേണ്ടതുണ്ട് .
അതിനേക്കാളൊക്കെ പ്രധാനം ഏറ്റവും ചുരുങ്ങിയത് മുഴുവന്‍ മലയാളികളെങ്കിലും ഇതിന്റെ  ഭവിഷ്യത്തിനെ കുറിച്ച് മനസിലാക്കുകയും , സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ഉപയോഗപെടുത്തിയുള്ള പ്രചരണവും നടത്തലാണ്  , അതുവഴി കേരളം മുഴുവന്‍ ഇളകി മറിയട്ടെ, എങ്ങും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരട്ടെ ,ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും കേന്ദ്ര ഭരണകൂടത്തെയും പിടിച്ചു കുലുക്കുമാറ്‌ മലയാളം ശബ്ദിക്കട്ടെ,  എങ്കില്‍ മാത്രമേ മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ നീതി ലഭിക്കുകയുള്ളൂ ...അല്ലെങ്കില്‍  സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ കേരളത്തിലെ മൂന്നു തെക്കന്‍ ജില്ലകള്‍ ഉണ്ടായികൊള്ളണമെന്നില്ല ....


കണ്ണു തുറക്കൂ മലയാളമേ ...നമ്മുടെ കണ്ണുകള്‍ അടയും മുന്‍പ്‌ ...

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...