Friday, August 5, 2011

നോമ്പുകാല ഓര്‍മ്മകള്‍



ആദ്യമായി നോമ്പെടുത്തു തുടങ്ങിയത് എന്നാണൊന്നും ഓര്‍മ്മയില്ല
കുട്ടിക്കാലത്ത്നോമ്പ് എടുക്കുക എന്നത്  അത്ര കാര്യമായിഎടുത്തിട്ടില്ലായിരുന്നു .
എന്തായാലും മുഴുവന്‍നോമ്പും എടുത്ത്‌ തുടങ്ങിയത്  കുറെ കൂടി മുതിര്‍ന്ന തിനു (ഏകദേശം പത്താം ക്ലാസ്സ്‌ ) ശേഷം തന്നെയാണ് . നോമ്പെടുത്തു തുടങ്ങിയ ശേഷം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഓര്‍മ്മയിലുണ്ട് . .ഞങ്ങളുടെ അടുത്തുള്ള (പണ്ടത്തെ കടപ്പായി ഇന്നത്തെ തെക്കെക്കാട്‌) ചെറിയ നിസ്ക്കാര പള്ളിയില്‍ എല്ലാവരും കൂടും ,
കാരണം അവിടെ എല്ലാദിവസവും (നോമ്പുമാസം മുഴുവനും) നല്ല “ഫുഡ്‌’   ആയിരിക്കും  ഓരോ ദിവസവും ഓരോ വീട്ടുകാര്‍ സ്പോണ്സര്‍ ചെയ്യും.... 
  ഫുഡ്‌ അടി ഒരു   മല്‍സരമായി എടുത്തിട്ടുള്ള  എന്റെ  ഒരുപാടുകൂട്ടുകാര്‍ ഉണ്ട് .അവരില്‍   പ്രധാനികള്‍ ആണ്  മുജീബും അലിയും. രണ്ടുപേരും നല്ല    ഫുഡിസ്റ്റുകള്‍  ആണ്.മുജീബ്‌ ഒരു ദിവസം  12 പൊറോട്ട തിന്നാല്‍ അലി പിറ്റേന്ന്13 എണ്ണം അടിക്കും. തീരെ മോശമല്ലാത്ത ഒരുസ്ഥാനം ശംസുവിനും ഉണ്ട്.അദ്ദേഹത്തെ പറ്റിയ്യാണ്   ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്, ടിയാന്‍  എന്റെ  കസിന്‍  ബ്രദര്‍ ആണ് .എന്ന് വെച്ചാല്‍ എന്റെ കുഞ്ഞമ്മായിയുടെ മകന്‍.. ചെറുപ്പത്തില്‍ എല്ലാ തരികിടയും  കൈയിലുള്ള ആളായിരുന്നു ( ഇപ്പോള്‍ മൂന്ന് മക്കളുടെ പിതാവ്, )
നോമ്പെടുക്കുന്ന കാര്യത്തില്‍ പുള്ളിക്ക് അത്ര വലിയ പ്രിയം ഒന്നുംഇല്ലായിരുന്നു (ഇപ്പോള്‍ ഉണ്ട് കേട്ടോ ) കുഞ്ഞമ്മായി ആണെങ്കില്‍ ഇവന്‍  നോമ്പെടുക്കാന്‍  വേണ്ടിഅവന്‍റെ എല്ലാ ഡിമാണ്ടുകളും അംഗീകരിക്കും .അന്നൊക്കെ ഹോര്‍ലിക്ക്സ് ആണ് ഏറ്റവും മുന്തിയ പോഷക പാനീയം. ഷംസുവിന് നോമ്പുനോക്കണമെങ്കില്‍ ഹോര്‍ലിക്ക്സ് നിര്‍ബന്ധമാണ് .അത്താഴത്തിനാണെങ്കില്‍ ഓംലെറ്റ്‌ കൂടിയേതീരൂ .പാവം കുഞ്ഞമ്മായി ,അവര്‍ ഇവനുവേണ്ടി  പാതിരാവില്‍ എണീറ്റ്‌ എല്ലാ വിഭവങ്ങളും ഉണ്ടാക്കി കൊടുക്കും ,അങ്ങിനെ ഷംസുവിന്റെ നോമ്പ്‌ വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. മറ്റുള്ളവര്‍ നോമ്പിന്റെ ക്ഷീണത്തില്‍ നടക്കുമ്പോഴും ഷംസു നല്ല ഉഷാറിലായിരുന്നു. അങ്ങിനെ ഇരിക്കെ , ഒരു ദിവസം ഞാനും അവനും കൂടി ഞങ്ങളുടെ സ്വന്തം “സിറ്റിയായ” വട്ടംപാടം  സെന്‍ററില്‍ എന്തോ ആവശ്യത്തിന് പോയിരുന്നു.
തിരിച്ചു  വരുമ്പോള്‍ വട്ടംപാടത്തെ ഫൈമസ് ആയ പ്രിയ ഹോട്ടല്‍സിന്റെ
മുന്നില്‍  എത്തിയപോള്‍ കടയുടമ കാര്‍ത്തികേയന്‍  ചേട്ടന്‍ ചാടിയിറങ്ങി
ഷംസൂ ,പറ്റുതീര്‍ക്കുന്നില്ലേ എന്ന് വിളിച്ചു ചോതിക്കുന്നുണ്ട് ,ഇവനാണെങ്കില്‍ ഞാന്‍ അറിഞ്ഞാലോ എന്ന് ഭയന്ന് ഒന്നുംഅറിയാത്തപോലെ മുന്നോട്ട്‌ പോകുക തന്നെയാണ് .സംഭവം എന്താണെന്നു  അറിയാന്‍ ഞാനും തീരുമാനിച്ചു.അപോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ്‌ പിടികിട്ടുന്നത് .
ഇവന്‍ എല്ലാ ദിവസവും നോമ്പെടുക്കും,ഉച്ചക്കും രാവിലെയും   ഹോട്ടലില്‍കയറി ഫുഡും അടിക്കും. അങ്ങിനെ വന്നപൈസയുടെ കണക്കാണ് കാര്‍ത്തികേയന്‍    ചേട്ടന്‍ വിളിച്ചു ചോതിച്ചത്. പിന്നെ എന്റെ കയ്യിലല്ലേ കിട്ടിയത് ,കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല,നേരെ വന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു, കൂടുതല്‍ ആരോടും പറയേണ്ടി വന്നില്ല റസാക്കിനോട് മാത്രം പറഞ്ഞാല്‍ പോരെ, ബാക്കി അവന്‍ നോക്കിക്കോളും
പിന്നത്തെ കാര്യം പറയേണ്ടല്ലോ ഷംസുവിനെ അവര്‍ എല്ലാവരും കൂടി പൊരിച്ചു. പക്ഷേ കുഞ്ഞമ്മായിയോടു മാത്രം ഇത് പറഞ്ഞില്ല. പാവം അവര്‍ പിറ്റേ ദിവസവും ഇവന്നു വേണ്ടി മുട്ടയും ഹോര്‍ലിക്ക്സും ഉണ്ടാക്കിയിരിക്കാം...








പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...