Thursday, July 21, 2011

കൈരളിയോട്...


ഒരാഴ്ചയായി മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി തുടങ്ങിയിട്ട് .കഴിഞ്ഞ വാരത്തിലെ പത്രവാര്‍ത്ത വായിച്ചത്  മുതല്‍ ഉള്ളില്‍  ഒരുവിങ്ങല്‍.
എന്തൊക്കെയോ എഴുതണമെന്നുണ്ട് ,സത്യത്തില്‍ എന്തെഴുതണം എന്ന് മറന്നു പോയിരിക്കുന്നു
ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ അനുദിനം മലീമസമാക്കപെട്ടു കൊണ്ടിരിക്കുന്ന കേരളീയമനസ്സിനെ കുറിച്ച് എന്ത് പറയാനാണ്.പത്തു വയസ്സുകാരന്‍അഞ്ചാം തരം വിദ്യാര്‍ഥി മുതല്‍എഴുപതൊന്നു വയസ്സുള്ള പടു കിഴവന്മാര്‍ വരെ കാമാര്‍ത്തിപൂണ്ടകണ്ണുകളോടെമാത്രം നമ്മുടെ പെണ്മക്കളെ വേട്ടയാടാന്‍ പുറപെട്ടിരിക്കുന്ന ഈ ആസുരകാലത്തെ പറ്റി എന്തെഴുതാനാണ്.?
നടുക്കുന്ന വാര്‍ത്തകളാണ് ഇന്ന് നമുക്ക് ചുറ്റും.പത്തു  വയസ്സുകാരന്‍ തന്‍റെ    കാമപൂര്‍ത്തീകരണത്തിനിടയില്  അഞ്ചു വയസ്സുകാരിയെ കൊന്നു കളഞ്ഞിരിക്കുന്നു, ഒരു മാസംമുന്‍പ്‌ ഒരു പതിമൂന്നു വയസ്സുകാരന്‍  മറ്റൊരു പിഞ്ചു പൈതലിനെ ഇതുപോലെ അതി ദാരുണമായി കൊലപെടുത്തിയ വാര്‍ത്തയും നാംകണ്ടു . രണ്ടും സമാനമായ സംഭവങ്ങളാണ്. എങ്ങിനെ ഈ ചെറു ബാലന്‍മാര്‍ക്ക് ഇത്തരം ലൈംഗിക അരാജകത്വവും അക്രമവാസനയും ഉണ്ടായി. അറസ്റ്റിലായ ബാലന്‍മാര്‍ പറഞ്ഞ കഥ കേള്‍ക്കുംപോളാണ് നാം കൂടുതല്‍ഞെട്ടുന്നത്‌. പത്തു വയസ്സുകാരന്‍ പയ്യന് ,തന്‍റെ പിതാവ് കാണാന്‍ ഉപയോഗിച്ചിരുന്ന നീല ചിത്രങ്ങളാണ് ഈ രംഗത്തേക്കുള്ള വഴികാട്ടി. പിതാവ്‌ കാണുമ്പോള്‍  ഒളിഞ്ഞു നോക്കുകയും,അവര്‍ ഇല്ലാത്തസമയങ്ങളില്‍ തനിച്ചിരുന്നു കാണുകയും പതിവായിരുന്നു .സ്ക്രീനില്‍ കണ്ട രംഗംങ്ങള്‍ പ്രാവര്‍ത്തിക  മാക്കാനുള്ള വ്യഗ്രതകൊടുവില്‍ പൊലിഞ്ഞു പോയത് ഒരു പിഞ്ചുകുഞ്ഞ്‌. പതിമുന്നുവയസ്സുകാരന്‍ തന്‍റെ കൂട്ടുകാരന്‍റെ     മൊബൈല്‍  ഫോണില്‍ കണ്ട രതി രംഗങ്ങളാണ് പ്രചോതനമായതെങ്കില്‍ , നാം ഉറക്കെ ചിന്തികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എവിടെ എത്തിനില്‍ക്കുന്നു പ്രബുദ്ധമലയാളീ  സമൂഹം ? ആരാണീ ധാര്‍മിക തകര്‍ച്ചക്ക്‌ ഉത്തരവാദി.?
നാം ഓരോരുത്തര്‍ക്കും കൈ കഴുകി മാറിനില്‍ക്കാന്‍സാധ്യമല്ല
പ്രായപൂര്‍ത്തി ആകാത്ത സ്വന്തം മകളെ , ജന്മം നല്‍കിയ പിതാവുതന്നെ കാമ  വെറിയന്‍മാര്‍ക്ക്‌ എറിഞ്ഞുകൊടുത്ത വാര്‍ത്ത കോതമംഗലം  കേസില്‍ നാം കണ്ടതാണ് . ചുരുക്കത്തില്‍  പറഞ്ഞാല്‍ പെണ്‍കുഞ്ഞ്    വളര്‍ന്നുവരുമ്പോള്‍ പിതാവിനെ പോലും സംശയത്തോടെ നോക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ അമ്മമാര്‍ എത്തിച്ചേര്‍ന്നു എന്ന്  പറഞ്ഞാല്‍ അതിശയോക്തിയാവില്ല..? എന്താണ് നമുക്ക് പറ്റിയത്. രക്തബന്ധങ്ങളുടെ വിലപോലും തിരിച്ചറിയാതാകുമാറ് നാം ഭ്രാന്തമായ ലൈംഗിക ദുര്‍വികാരതിനു അടിമകളായി..? സംശയിക്കേണ്ടിയിരിക്കുന്നു, അറുപത്തഞ്ചു വയസ്സായ സ്വന്തം വൃദ്ധ മാതാവിനെ, അയല്കാരന് കൂട്ടികൊടുക്കുക മാത്രമല്ല എതിര്‍ത്തപ്പോള്കീഴടക്കാന്‍വരെ സഹായിച്ച മകനെ പറ്റി നാം വായിച്ചതും ഈ അടുതാണല്ലോ.കേരളം കാണാന്‍ വന്ന ഒരു തമിഴ് കുടുംബത്തിലെ അച്ഛനെ കെട്ടിയിട്ട്‌ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത മനുഷ്യമൃഗങ്ങളുടെ പ്രവര്‍ത്തി  യുട്യൂബില്‍ പറന്നു നടന്നിരുന്നതും നമുക്ക് മറക്കാറായിട്ടില്ല. അവസാനം പ്രാണരക്ഷാര്‍ത്ഥം ഓടുന്ന അര്‍ദ്ധ നഗ്ന യായ  ആ അമ്മ യുടെ ചിത്രം ഇന്നും  നെഞ്ചിനുള്ളില്‍  ആഴമുള്ള ഒരു മുറിവായി കിടക്കുന്നു.പട്ടാപകല്‍ ഭര്‍ത്താവിനൊപ്പം ബസ്സ് കാത്തു നിന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയ കഥകളും നാം കേട്ടു.
  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ  കണക്കെടുത്താല്‍ പീഡനകഥകളുടെ  മെഗാസീരിയലുകള്‍ തന്നെയായിരുന്നു കടന്നുപോയത്. ബസ്സിലെ “കിളി”  മുതല്‍ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍വരെ അനേകം ബാലികമാരെ ചവച്ചുതുപ്പി. കിളിരൂര്‍,കവിയൂര്‍, കോതമംഗലം,
പറവൂര്‍  പട്ടികനീണ്ടുകൊണ്ടേ  ഇരിക്കുമ്പോള്‍ നാം ഭയക്കേണ്ടി ഇരിക്കുന്നു . എങ്ങിനെ നമ്മുടെ പെണ്മക്കളെ  സ്കൂളില്‍ അയക്കും എങ്ങിനെ നമ്മുടെ സഹോദരിമാര്‍ പുറത്തിറങ്ങും ?
കൊട്ടിഘോഷിക്കപെട്ട കേരള തനിമയും സംസ്ക്കാരവും എങ്ങിനെയാണ് ഇത്രയും മലീമസമാക്കപെട്ടത്‌ , ? കാരണങ്ങള്‍  അന്വേഷിക്കുമ്പോള്‍ ഒരുപാട് പറയേണ്ടി വരും
അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന  നൂതന സാങ്കേതിക വിദ്യകള്‍  ഗുണം പോലെ തന്നെ ,നാംപവിത്രമെന്നു കരുതിയിരുന്ന ധാര്‍മിക ബോധത്തിന്‍റെ  കടക്കല്‍വെച്ച കോടാലി കൂടിയാണെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. അന്തമായ പടിഞ്ഞാറന്‍ അനുകരണവും,അമിതമായ സ്വാതന്ത്ര്യവും നമ്മെ എവിടെ കൊണ്ടെത്തിച്ചു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
കുറച്ചുകാര്യങ്ങളിലെങ്കിലും ഒരു നിയന്ത്രണം അനിവാര്യമാണെന്ന് ഇപ്പോള്‍പലരും അഭിപ്രായപെട്ടുകൊണ്ടിരിക്കുന്നു.എല്ലാം കച്ചവട കണ്ണുകളോടെ മാത്രം നോക്കികാണുന്ന ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കും ഈ മൂല്യച്യുതിയില്‍ വലിയൊരു പങ്കുണ്ട് .  ഏറ്റവുംചുരുക്കിപറഞ്ഞാല് ഒരു  ഡിയോറണ്ട് പരസ്യം മാത്രം മതി ഉദാഹരണത്തിന്.
അന്തമായ അനുകരണവും അമിത സ്വാതന്ത്ര്യവും സ്വന്തം സംസ്ക്കാരം തന്നെ ഇല്ലാതാക്കിയ ഒരു ഏഷ്യന്‍ രാജ്യത്തെ പെണ്മണികളെ  കാണുമ്പോള്‍ , ഈപ്രവാസ ലോകത്തിരുന്നു ഒരല്പം അഹങ്കാരതോട് കൂടി വാചക മടിച്ചിരുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ് ഈ  പീഡനപരമ്പരകള്‍ എന്നോര്‍ത്ത് തലകുനിഞ്ഞു പോകുന്നു .
തീര്‍ച്ചയായും  പ്രതിവിധികള്‍ നാംതന്നെ കണ്ടതേണ്ടിയിരിക്കുന്നു
വ്യക്തികള്‍ചേര്‍ന്ന് കുടുംബവും ,കുറെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു സമൂഹവുമുണ്ടാവുന്നു. എന്ന് വെച്ചാല്‍ നല്ല  വ്യക്തികള്‍ഉണ്ടായാല്‍  നല്ല കുടുംബവും, നല്ലകുടുംബങ്ങള്‍ ഉണ്ടായാല്‍  നല്ല സമൂഹവും ഉണ്ടാവും.
അതിനാല്‍ വ്യക്തി കേന്ദ്രീകൃതമായ  ബോധവല്‍ക്കരണത്തിന് നാം  ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.മത-സാമൂഹിക-സാംസ്ക്കാരിക സംഘടനകളുടെ ഇനിയുള്ള ശ്രദ്ധ ഈ വിഷയത്തിലേക്കായിരിക്കട്ടെ ... 
  

Monday, July 11, 2011

പ്രണയം



പ്രണയം.
അർത്ഥം തികയാത്ത ചിലയക്ഷരങ്ങള്‍.
പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ പൊരുള്‍ തേടി ഞാന്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ആരും പറഞ്ഞില്ല എന്താണു പ്രണയം?
കാശ്മീരിന്റെ താഴ്‌വരകളിലും താജ്മഹലിന്റെ ചാരെയും ഞാന്‍ അന്വേഷിച്ചു
ആരും പറഞ്ഞില്ല , എന്താണു പ്രണയം?
പാരീസിലെ സന്ധ്യകളിലും  റോമിലെ പ്രഭാതങ്ങളിലും ഞാൻ അലഞ്ഞു.
ആരും പറഞ്ഞില്ല എന്താണ് പ്രണയം?
വോള്‍ഗാ നദിക്കരയിലും, നൈലിന്റെ തീരെയും ഞാന്‍ തിരഞ്ഞുനടന്നു
ആരും പറഞ്ഞില്ല. എന്താണു പ്രണയം?
ഒടുവില്‍ പൂര്‍ണമാവാത്ത അക്ഷരങ്ങളുടെ അർത്ഥം തേടി ഞാന്‍ എത്തിചേര്‍ന്നു 
ഈ സെമിത്തേരിയിലും.
ഇവിടെ, കാലം പ്രണയിച്ചവരുടെ
 ശവകുടീരങ്ങളിലിടാന്‍
പുഷ്പഹാരങ്ങളില്ലായിരുന്നു  കയ്യില്‍  ....

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...